അഞ്ചൽ : മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ പാതയിലെ ആലഞ്ചേരി പെട്രോൾ പമ്പിന് സമീപം വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈഭാഗത്തെ ഓടകൾ മാലിന്യം നിറഞ്ഞു അടഞ്ഞതോടെ പലയിടങ്ങളിൽ നിന്നുമായി ഒഴുകിയെത്തുന്ന വെള്ളം കലുങ്കിലേക്ക് പോകാതെ വലിയ വെള്ളക്കെട്ടായി മാറിയിരിക്കുന്നു.

മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായി. ഇത് സമീപത്തെ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടു ഉണ്ടാക്കിയിരിക്കുകയാണ്. ഇവരുടെ കടകളിലേക്ക് ആരും എത്താറില്ല. വാഹന പുക പരിശോധന കേന്ദ്രം, ഹോട്ടൽ ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്ര ലൈൻ ഉള്ള ഈഭാഗത്തെ വലിയ വെള്ളക്കെട്ട് ചില്ലറ ബുദ്ധിമുട്ടല്ല ജനങ്ങൾക്ക് ഉണ്ടാക്കുന്നത്.

ഓടയിലൂടെ വെള്ളം ഒഴുകാതായതോടെ എത്തുന്ന മാലിന്യങ്ങളും ഇവിടെ കെട്ടികിടക്കുകയാണ്. ഇതോടെ രൂക്ഷമായ ദുർഗന്ധവും വമിക്കുന്നു. കൊതുകും ഈച്ചയും പുഴുവും സ്ഥാപനങ്ങളിലേക്ക് കയറുന്ന അവസ്ഥ. പലതവണ പഞ്ചായത്ത് അധികൃതരോടും മാരാമത്ത് വകുപ്പ് അധികൃതരോടും ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മഴ കനക്കുന്നതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ. അടിയന്തിരമായി അധികൃതരുടെ ഇടപെടീൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനോടൊപ്പം നിയമ നടപടികൾ കൂടി സ്വീകരിക്കുമെന്നാണ് വ്യാപാരികളും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നത്.