കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഒഴുകുപാറയ്ക്കലിൽ പ്രവർത്തിക്കുന്ന കന്നുകാലി ഫാമിനെതിരേ ഉയർന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിച്ച് പഞ്ചായത്ത് സെക്രട്ടറി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.

ഇടമുളയ്ക്കൽ അസുരമംഗലം സ്വദേശി ജി. വി.പ്രശോഭ് സമർപ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വിവിധ അധികാര സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ കരസ്ഥമാക്കിയ ശേഷമാണ് കന്നുകാലി ഫാം പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ പഞ്ചായത്ത് നൽകിയ അനുമതിക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു.

പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെ സ്ഥാപനം മൂന്നുകൊല്ലം പ്രവർത്തിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പഞ്ചായത്ത് സെക്രട്ടറി പരിഹരിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്നാണ് ജൂണിൽ നടക്കുന്ന സിറ്റിംഗിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.