കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടപടികൾ തടസപ്പെട്ട സാഹചര്യത്തിൽ നടപടികൾ വേഗം പുനരാരംഭിക്കുന്നതിന് ജൂൺ 10ന് കേസ് കോടതി പരിഗണിക്കും.

ഇന്നലെ നടന്ന ഹിയറിംഗിലാണ് കൊല്ലം അഡീഷണൽ സെക്ഷൻ കോടതി ജൂൺ 10ന് കേസ് പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ പുതിയ അഭിഭാഷകനെ പ്രതി ഹാജരാക്കുകയും വേണം.

പ്രതിയുടെ രണ്ട് അഭിഭാഷകർ മരിച്ചുവെന്നതിന്‍റെ മറവിൽ വിചാരണ നടപടികൾ നീട്ടിക്കൊണ്ട് പോകാൻ പ്രതി ആസൂത്രിത നീക്കം നടത്തുകയാണെന്ന് കാണിച്ച് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷനെയും സംസ്ഥാന പോലീസ് മേധാവിയെയും സമീപിച്ചിരുന്നു. നിലവിൽ പ്രതിയ്‌ക്ക് പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഇപ്പോൾ കോടതി അനുവദിച്ചിട്ടുള്ളത്.