കൊല്ലം : കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിലെ നിരവധി കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതായി പറയുന്ന കാത്സ്യം കാർബേഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും ഇന്ധന ചോർച്ചയും കടലിലും തീരത്തും സൃഷ്‌ടിക്കാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികളേയും തീരദേശ ജനതയേയും ആശങ്കപ്പെടുത്തുന്നതാണെന്നു കൊല്ലം പീപ്പിൾ സോഷ്വോ കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു.

മത്സ്യസമ്പത്തിനേയും അതി െ ന്‍റ ആവാസവ്യവസ്ഥയേയും ഏതുതരത്തിൽ ഇത് ബാധിക്കുമെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണമെന്നും കൾച്ചറൽ ഫോറം പ്രസിഡന്‍റ് എ. ജെ. ഡിക്രൂസ് , ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കണ്ടെയ്നറുകൾ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുന്നത് വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തടസം നേരിടുന്നതിനാൽ എല്ലാ തൊഴിലാളികൾക്കും അടിയന്തരമായി ധനസഹായം നൽകണമെന്നും ഫോറം ആവശ്യപ്പെട്ടു.