അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ജംഗ്ഷനിൽ ഇന്നലെ രാവിലെ കനത്ത മഴയിലും കാറ്റിലും കൊന്നമരം റോഡിലേക്ക് കടപുഴകി വീണു. തിരക്കേറിയ ഈ ജംഗ്ഷനിൽ, നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്താണ് മരം വീണത്. സമീപത്ത് ഓട്ടോ സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്നു.മരം വീണതിനാൽ ഏറെനേരം ഗതാഗത തടസം നേരിട്ടു.

അപകടത്തിൽ ആളപായമില്ല. പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരമറിയിച്ചു. അധികൃതരുടെ സാന്നിധ്യത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.കനത്ത മഴയും കാറ്റും മൂലം അഞ്ചാലുംമൂട്ടിൽ മരങ്ങൾ കടപുഴകി വീഴുന്നത് നിത്യസംഭവമാണ്. ഇതിനോടകം കരുവഭാഗത്തും മുക്കട മുക്കിലും മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണ് വൈദ്യുതി തടസംനേരിട്ടിരുന്നു. അപകടകരമായ നിലയിലുള്ള മരങ്ങൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

തേവലക്കര പഞ്ചായത്ത് ഓഫീസിന്‍റെ ഷീറ്റ് തകർന്നു

ചവറ : ശക്തമായ മഴയിലും കാറ്റിലും തേവലക്കര പഞ്ചായത്ത് ഓഫീസിന്‍റെ ഷീറ്റ് തകർന്നു വീണു. ഇന്നലെ രാവിലെ അതുവഴി പോയ വാഹനത്തിന്‍റെ മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഷീറ്റ് തകർന്ന് വീണത്. ആർക്കും പരിക്കില്ല.

റോഡിൽ യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനസ് നാത്തയ്യത്ത്, പഞ്ചായത്ത് അംഗം ജി.പ്രദീപ്കുമാർ, പഞ്ചായത്ത് സീനിയർ ക്ലർക്ക് കൃഷ്ണകുമാർ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തകർന്ന് വീണ ഷീറ്റ് നീക്കം ചെയ്തു.റോഡ് ഗതാഗതം പുനസ്ഥാപിച്ചു.