അഞ്ചല്‍ : കനത്ത മഴയില്‍ ഏരൂര്‍ മുഴതാങ്ങില്‍ മരം വീണ് വീട് തകര്‍ന്നു. വിളക്കുപാറ മുഴതാങ്ങ് പ്രതീഷ് ഭവനില്‍ പ്രഭയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു വീടിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന റബര്‍ മരം കടപുഴകി വീടിന് മുകളിലേക്കു വീണത്.

മരം വീണതിനെ തുടർന്ന് മേല്‍ക്കൂര തകര്‍ന്ന് ഷീറ്റും ഓടും വീട്ടിനുള്ളിലേക്ക് വീണതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

വീട്ടിലുള്ളവർ ഉടന്‍ പുറത്ത് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. മേല്‍ക്കൂര പൂർണമായും തകര്‍ന്നിട്ടുണ്ട്. വാര്‍ഡ് അംഗം ഷൈന്‍ ബാബു ഉള്‍പ്പടെ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. റവന്യൂ വകുപ്പ് അധികൃതരെ വിവരം അറിയിച്ചതായും നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഷൈന്‍ ബാബു പറഞ്ഞു.