കാഞ്ഞിരപ്പള്ളി: പാറത്തോട് ചോറ്റിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി പന്തമാവിൽ ശ്യാം പി. രാജു (30), യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ശ്യാം ഈരാറ്റുപേട്ടയ്ക്ക് ഓട്ടം പോവുകയായിരുന്നു. വാഹനത്തിൽ സുനിലടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഊരയ്ക്കനാട് മാളിക റോഡിൽ ഓട്ടോയുടെ അടിയിലേക്കു കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റുന്നതിനിടെ സമീപത്തെ കാനയിലേക്കു മറിഞ്ഞു.

അപകടത്തിൽ ശ്യാമിന്‍റെ മുഖത്തിന്‍റെ ഒരു ഭാഗത്തെ തൊലി അടർന്നുമാറി. സുനിലിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശ്യാം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. ശ്യാമിന്‍റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ വേണ്ടിവന്നു. ഓട്ടോറിക്ഷയ്ക്കും കാര്യമായ നാശനഷ്ടമുണ്ടായി. പ്രദേശത്ത് ഇതിന് മുന്പും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രികരടക്കം ഇവിടെ നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു.

എസ്റ്റേറ്റ് മേഖലകൂടിയായ ഇവിടെ തോട്ടങ്ങളിൽനിന്നാണ് കാട്ടുപന്നികൾ ജനവാസ മേഖലകളിലേക്കെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.