നെടുന്പാശേരിയിൽ പിടികൂടിയത് 32.5 കോടിയുടെ സ്വർണം
Monday, October 3, 2022 11:46 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 2022ൽ ഇതുവരെ അനധികൃതമായി കടത്താൻ ശ്രമിച്ച് പിടികൂടിയത് 32.5 കോടി രൂപയുടെ സ്വർണം. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെ 65 കിലോഗ്രാം സ്വർണമാണ് വിവിധ അന്വേഷണ ഏജൻസികൾ പിടികൂടിയത്. ഇതിൽ ഭൂരിഭാഗവും മിശ്രിത രൂപത്തിലായിരുന്നു. കൂടുതൽ പേരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവരുന്നത്. യാത്രക്കാരുടെ ട്രോളി ബാഗിന്‍റെ ബീഡിംഗിലും സോഫ്റ്റ്‌ ഡ്രിങ്കിന്‍റെ പൊടിയിലും ഇലക്ട്രിക് വയറിന്‍റെയുള്ളിലും സ്വർണം കണ്ടെത്തി. ഇറച്ചി മുറിക്കുന്ന യന്ത്രം, പാസ്‌ത മേക്കർ, ബ്രഡ്‌ ടോസ്റ്റർ, ഇലക്‌ട്രിക്‌ ഓവൻ, എസിയുടെ കൂളിംഗ് കോയിൽ, സ്വർണ കുടക്കമ്പി എന്നിങ്ങനെ സ്വർണം കടത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടിക നീളുന്നു. വസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ചും സ്വർണം കടത്തുന്നുണ്ട്. ഇത്തരം രീതികളിലുള്ള സ്വർണക്കടത്ത് പലപ്പോഴും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളിൽ കണ്ടെത്താൻ കഴിയാറില്ല. യാത്രക്കാരുടെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നുന്നവരെ വിശദമായി ചോദ്യം ചെയ്താണ് ഇവ പിടികൂടുന്നത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിലും സ്വർണക്കടത്ത് പിടികൂടുന്നുണ്ട്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗത്തിനു പുറമെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റ് വിഭാഗവും വിമാനത്താവളത്തിൽ പരിശോധനയ്ക്കെത്തിയിരുന്നു. ഒരു കിലോഗ്രാം സ്വർണം കടത്താൻ 30,000 രൂപ മുതൽ 50,000 രൂപ വരെയാണ് കരിയർമാർക്ക് നൽകുന്നത്. ഇവർക്ക് വിമാന ടിക്കറ്റെടുത്ത് നല്കുന്നതും സ്വർണക്കടത്ത് സംഘമാണ്. എന്നാൽ ആർക്കു വേണ്ടിയാണ് സ്വർണം കടത്തുന്നതെന്ന വിവരം കരിയർമാർ അറിയാറില്ല. ഇടനിലക്കാരാണ് ഇവരുമായി ബന്ധപ്പെടുന്നത്.
വൻ സ്വർണക്കടത്ത് കേസുകളിൽ പോലും ഫലപ്രദമായ തുടരന്വേഷണം നടക്കാത്തത്തിനാൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയാണ് പതിവ്. കസ്റ്റംസിലും സ്വർണക്കടത്തുകാരെ സഹായിക്കുന്നവരുണ്ട്. സ്വർണം ഒളിപ്പിച്ചുകടത്തുന്ന നിരവധി പേർ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വിമാനത്താവളത്തിനു പുറത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ(ഡിആർഐ) പിടിയികുന്ന സംഭവങ്ങളും നിരവധിയാണ്.