കൊച്ചി: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പുവഴി നടത്തുന്ന ചാന്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) അഞ്ചാമത്തെ ലീഗ് മത്സരത്തിന്റെ ഭാഗമായ എറണാകുളം ജലോത്സവത്തിന്റെ ഉദ്ഘാടനം എട്ടിന് ഉച്ചയ്ക്ക് 1.30ന് നടക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മാസ് ഡ്രില്ലിന്റെ അകന്പടിയോടെയാണ് വള്ളംകളി മത്സരങ്ങൾ ആരംഭിക്കുക. പ്രാദേശിക വള്ളംകളിയും, സിബിഎൽ മത്സരങ്ങളും ഇടകലർത്തി നടത്തും.
സിബിഎല്ലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. തുടർന്ന് പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സ്, കലാപരിപാടികൾ, പ്രാദേശിക വള്ളങ്ങളുടെ ഫൈനൽ, ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ എന്ന രീതിയിലാണ് ക്രമീകരണം. വൈകിട്ട് നടക്കുന്ന സമ്മാനദാനത്തോടെ വള്ളംകളി അവസാനിക്കും.
ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചന്പക്കുളം ചുണ്ടൻ, മറ്റു ചുണ്ടനുകളായ കാരിച്ചാൽ, ആയാപറന്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരാർഥികൾ.
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറന്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നന്പർ 1, താണിയൻ, സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ഡിതൻ, തുരുത്തിപ്പുറം, ഹനുമാൻ നന്പർ 1 എന്നീ വള്ളങ്ങളും മത്സരിക്കും. പവലിയനുകളുടെ നിർമാണം ഉൾപ്പടെയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.