‘ഒരു ലക്ഷം സംരംഭ’ത്തിൽ ലക്ഷ്യം കൈവരിച്ച് മൂവാറ്റുപുഴ
Friday, December 9, 2022 12:36 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്‍റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയിൽ ലക്ഷ്യം കൈവരിച്ച് മൂവാറ്റുപുഴ നഗരസഭ. ഈ സാന്പത്തിക വർഷം നഗരാതിർത്തിയിൽ 137 സംരംഭങ്ങൾ ആരംഭിക്കണമെന്നതായിരുന്നു സർക്കാർ നിർദേശം.

2023 മാർച്ച് 31നകം പദ്ധതി നിർവഹണം പൂർത്തിയാക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിനോടകം തന്നെ 141 സംരംഭങ്ങൾ ആരംഭിച്ച് നഗരസഭ ജില്ലയിൽ ഒന്നാമതെത്തിയെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.

ഹോളോബ്രിക്സ് നിർമാണ യൂണിറ്റ്, ഡയപ്പർ, ഭക്ഷ്യ സംസ്കരണം, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റുകൾ അടക്കം നാലെണ്ണം ഉത്പാദന മേഖലയിലും, 66 എണ്ണം സേവന മേഖലയിലും, 71 എണ്ണം വ്യാപാരമേഖലയിലും പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ സംസ്കരണ യൂണിറ്റ് ഇഇസി മാർക്കറ്റ് കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ പഴവർഗങ്ങളിൽനിന്ന് സ്ക്വാഷ്, ജാം തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതാണ് യൂണിറ്റ്.

പദ്ധതികളിലൂടെ 12.95 കോടിയുടെ നിക്ഷേപമാണ് നടന്നത്. 389 പേർക്ക് തൊഴിൽ ലഭ്യമായി. പദ്ധതിയുടെ കാലാവധി കഴിയാൻ മൂന്നുമാസം അവശേഷിക്കവേയാണ് നഗരസഭ ലക്ഷ്യം കൈവരിച്ചത്. 15 സംരംഭങ്ങളുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും നഗരസഭാധ്യക്ഷൻ കൂട്ടിച്ചേർത്തു.