നോറോ; ജില്ല ജാഗ്രതയിൽ
Tuesday, January 24, 2023 1:22 AM IST
സ്വന്തം ലേഖകൻ

കൊച്ചി: നോറോ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. കഴിഞ്ഞദിവസം ചിറ്റേത്തുകരയിലെ സ്കൂളിൽ രണ്ടു പേർക്ക് ബാധിച്ച വൈറസ് നോറേയാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കി. കുടിവെള്ള സ്രോതസുകളിൽ നിന്നുള്ള സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സൂപ്പർ ക്ലോറിനേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. എല്ലാവരും ജാഗ്രത പാലിക്കണം. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പുവരുത്തണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണെന്നുംമെഡിക്കൽ ഓഫീസർ അറിയിച്ചു.