അരൂർ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കുത്തിയതോട് പോലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. മുണ്ടൻവേലി പാലംപള്ളി പറമ്പിൽ അഭിലാഷ് ആന്‍റണിയേയാണ് കുത്തിയതോട് സിഐ അജയമോഹന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന എരമല്ലൂരിലെ സങ്കേതത്തിൽ നിന്നും പിടികൂടിയത്.

കുത്തിയതോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുമാണ് ഇയാളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.

പ്രതിക്ക് നിലവിൽ എറണാകുളം സെൻട്രൽ, ഹിൽപാലസ്, കൊടുങ്ങല്ലുർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസുണ്ട്.

കേരളത്തിലുടനീളം 10 ഓളം മോഷണക്കേസിലെ പ്രതിയുമാണ്. ഇയാളെ പിന്നീട് ഹിൽ പാലസ് പോലീസിന് കൈമാറി.