വീടുകയറി ആക്രമണം: ഒന്നാം പ്രതിക്ക് 12 വർഷം കഠിനതടവ്
Sunday, September 25, 2022 12:51 AM IST
ചാവക്കാട്: വീടുകയറി ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കേസിലെ ഒന്നാം പ്രതി ഞമനേങ്ങാട് കാട്ടിശേരി ദേവദാസനെ(51)യാണ് 12 വർഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും ചാവക്കാട് അസിസ്റ്റന്‍റ് സെഷൻസ് ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതി സുജീഷിന്‍റെ വിചാരണ പൂർത്തിയായിട്ടില്ല. മൂന്ന്, നാലു പ്രതികളായ പാലക്കാട് കോങ്ങാട് പുത്തൻകോട് ഉണ്ണി, വൈലത്തൂർ ഞമനേങ്ങാട് കണ്ണേങ്കലത്ത് മണികണ്ഠൻ എന്നിവരെ കോടതിയ വിട്ടയച്ചു.

ഞമനേങ്ങാട് തയ്യിൽ പവനൻ, സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ മല്ലിക എന്നിവരെ വീടുകയറി ആക്രമിച്ച കേസിലാണ് വിധി. പവനനും ദേവദാസനും തമ്മിൽ വഴിത്തർക്കമുണ്ട്. ഇതു സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് 2014 ജൂലൈ ആറിന് ആക്രമണം.
വീട്ടുകാരെ ഇരുന്പുവടികൊണ്ട് അടിച്ചതിനു പുറമെ വീടിന്‍റെ ജനൽചില്ലുകളും ബൈക്കും അടിച്ചുതകർത്തു. എസ്ഐ പി. അബ്ദുൽ മുനീറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.