പോപ്പൂലർ ഫ്രണ്ട് പ്രവർത്തകൻ റിമാൻഡിൽ
Friday, September 30, 2022 12:46 AM IST
വടക്കാഞ്ചേരി: ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി ആർഒബിയ്ക്കു സമീപവും, കരുതക്കാടും കെഎസ്ആർടിസി ബസുകൾക്കുനേരെ അതിക്രമം കാണിച്ച പോപ്പൂലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് പിടികൂടി.
ബസുകളുടെ ചില്ല് എറിഞ്ഞുടച്ച് നാശനഷ്ടം വരുത്തിയ കേസിലാണ് വടക്കാഞ്ചേരി സ്വദേശി അങ്ങാടിപറന്പിൽ വീട്ടിൽ ആഷിക് (28)നെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ. ആദിത്യ ഐ പിഎസിന്‍റെ നിർദേശപ്രകാരം കുന്ദംകുളം എസിപി ടി. എസ്‌. സിനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആഷിക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയാണ് പിടിയിലായ ആഷിക്. പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെയും, പ്രതി സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞത്. പ്രതി സംഭവ സമയം സഞ്ചരിച്ച വാഹനം അന്വേഷണ സംഘം പിടിച്ചെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. കുറ്റകൃത്യം നടത്തുന്നതിനു ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് അന്വേഷണം ഉൗർജിതമാക്കി.
അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടി, എസ്ഐമാരായ ആന്‍റണി ക്രോംസണ്‍, അനുജ, എ.എ. തങ്കച്ചൻ, എഎസ്ഐ വർഗീസ്, എസ്‌സിപിഒമാരായ എ.വി. സജീവ്, ബ്രജീഷ്, സിംസണ്‍ പ്രസാദ്, മധുസുധനൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാനൻഡു ചെയ്തു.