പോക്സോ കേസിൽ പ്രതിക്കു ഒന്പതു വർഷം കഠിന തടവും 60,000 രൂപ പിഴയും
Tuesday, October 4, 2022 12:27 AM IST
തൃശൂർ: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയനാക്കിയ ഒാട്ടോ ഡ്രൈവർക്കു ഒന്പതു കൊല്ലം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ കക്കനിക്കാട് വില്ലേജിൽ ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെ (52) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജിയാണു ശിക്ഷിച്ചത്.
പ്രതി കുട്ടിയുടെ വീട്ടിൽ മുതിർന്നവർ ഇല്ലാത്ത സമയത്തു വെള്ളം ചോദിച്ചുചെന്നാണ് ഉപദ്രവിച്ചത്. ഭയന്നു വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ മറ്റൊരു സ്ഥലത്താക്കുകയും പിന്നീട് തിരിച്ചു വീട്ടിലെത്തിയപ്പോൾ പ്രതിയെ കണ്ട് പേടിച്ച് വിവരം അമ്മയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു കോടതിയിൽ ഹാജരായി.