കാട്ടുപന്നി ശല്യം: തീറ്റപ്പുൽ കൃഷിക്കും രക്ഷയില്ല
Tuesday, October 4, 2022 12:29 AM IST
കോടാലി: മറ്റത്തൂരിലെ കടന്പോട് പ്രദേശത്ത് മൂന്നേക്കറോളം സ്ഥലത്ത് കൃഷിചെയ്ത തീറ്റപ്പുൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.
കടന്പോട് സ്വദേശി ഏരിമ്മൽ സത്യന്‍റെ തീറ്റപ്പുൽ കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കടന്പോട് പുളിന്തറക്ക് സമീപവും കുട്ടിച്ചിറിലെ ഫാമിനു സമീപവും നട്ടുവളർത്തിയ തീറ്റപ്പുല്ലാണ് പന്നിക്കൂട്ടത്തിന്‍റെ വിളയാട്ടത്തിൽ നശിച്ചുപോയത്. കടന്പോട് കുട്ടിച്ചിറയിൽ സ്വന്തമായി പശുഫാം നടത്തുന്നയാളാണ് സത്യൻ. വലിയ തുക വായ്പയെടുത്താണ് ഈ കർഷകൻ ഫാം തുടങ്ങിയത്. ഫാമിലുള്ള 40 പശുക്കൾക്ക് തീറ്റകൊടുക്കുന്നത് പുളിന്തറയിലെ സ്വന്തം സ്ഥലത്തു നട്ടുവളർത്തുന്ന പുല്ലിനെ ആശ്രയിച്ചാണ്. പന്നിക്കൂട്ടം തീറ്റപുൽതോട്ടത്തിൽ നാശനഷ്ടങ്ങൾ വരുത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
കഴിഞ്ഞ രാത്രികളിലാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളത്. കാട്ടുപന്നി ശല്യം തടയുന്നതിനും നഷ്ട ലഭിക്കുന്നതിനുമായി വനം ഓഫീസും കൃഷിഭവനും കയറിയിറങ്ങി നടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും ഇതുവരെ അനുകൂല നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് കർഷകനായ സത്യൻ പറഞ്ഞു.
പന്നിശല്യം തടയാൻ നടപടി ഇല്ലാത്തതിനാൽ ഫാം നടത്തിപ്പ് പ്രതിസന്ധിയിയിലാണെന്ന് സത്യൻ പറയുന്നു. വായ്പയെടുത്ത് കാർഷിക മേഖലയിൽ തൊഴിൽ സംരംഭങ്ങൾ നടത്തുന്നവരെ സഹായിക്കാൻ നടപടി ഉണ്ടാകണമെന്നും സത്യൻ ആവശ്യപ്പെട്ടു.
കൃഷിക്കാർ ശല്യമായി മാറിയിട്ടുള്ള കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവുണ്ടായിട്ടും അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നാണ് വെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ സമിതി ഭാരവാഹിയായ സജീവ്കുമാർ പൈങ്കയിലും പരാതിപ്പെടുന്നത്.
കാട്ടുപന്നികളുടെ നിരന്തരമായ ശല്യം മൂലം മലയോര മേഖലയിലെ പല കർഷകരും കൃഷിയിൽ നിന്ന് പിന്തിരിയുകയാണെന്ന് മലയോര കർഷക സംരക്ഷണ സമിതി കണ്‍വീനറായ ജോബിൾ വടാശേരി പറഞ്ഞു. കാട്ടുപന്നി അടക്കമുള്ള വന്യജീവികളെ പ്രതിരോധിക്കുന്നതിന് പഞ്ചായത്തും കൃഷിവകുപ്പും വനംവകുപ്പും സംയുക്തമായി നടപടികൾ കൈക്കൊള്ളണമെന്നും ജോബിൾ ആവശ്യപ്പെട്ടു. കിഴങ്ങുവിളകൾ, തീറ്റപുൽ കൃഷി എന്നിവയാണ് പന്നിക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നത്. മരച്ചീനി കർഷകർ പന്നിക്കൂട്ടത്തെ പ്രതിരോധിക്കാനായി കന്പിവേലി ഉൾപ്പെടയുള്ള മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഫലമുണ്ടായിട്ടില്ല.