കൊലക്കേസ് പ്രതി 13 വർഷത്തിനു ശേഷം പിടിയിൽ
Thursday, December 8, 2022 12:40 AM IST
മാള: ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ കൊലക്കേസ് പ്രതി 13 വർഷത്തിന് ശേഷം പിടിയിലായി. ഉത്തർപ്രദേശിലെ ഷഹരൻപൂർ ജില്ലയിലെ ചിൽക്കാന സ്വദേശിയായ ഷാനവാസ് (36) എന്ന മാവോ ഷാനവാസിനെ ആണ് മാള പോലീസ് ഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തത്. 2009 ജൂണ്‍ ആറാം തിയതിയാണ് കേസിനാസ്പദമായ സംഭവം.
കടം വാങ്ങിയ 600 രൂപ തിരികെ കൊടുക്കാത്ത ദേഷ്യത്തിൽ ഷാനവാസ് സുഹൃത്തായ ഷോക്കിൻ എന്നയാളെ മരവടി കൊണ്ട് അടിക്കുന്നത് തടയാൻ ചെന്നതായിരുന്നു കൊല്ലപ്പെട്ട നദീം. തന്നെ തടയാൻ ശ്രമിച്ച ദേഷ്യത്തിൽ ഷാനവാസ് തൊട്ടടുത്ത പണിസ്ഥലത്തു നിന്നും സ്ക്രൂ ഡ്രൈവർ എടുത്ത് നദീമിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തു കൊണ്ട് സംഭവ സ്ഥലത്ത് കുഴഞ്ഞു വീണ നദീം ആശുപത്രിയിൽ വച്ചു മരിച്ചു.
സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഷാനവാസ് പിന്നീട് തൃശൂർ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം കോടതി നടപടികളുമായി സഹകരിക്കാതെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇതേതുടർന്ന് ഷാനവാസിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചുരുന്നു.
ഫർണിച്ചർ വർക്കുകൾ നടത്തുന്ന സഹരൻപൂർ കലാസിയ റോഡിലെ സ്ഥാപനത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ഡിവൈഎസ്പി ബാബു കെ തോമസിന്‍റെ നിർദേശാനുസരണം മാള എസ്എച്ച്ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എഎസ്ഐ ചന്ദ്രശേഖർ ഉത്തർപ്രദേശ് നിവാസികളുമായി ഫോണിൽ ബന്ധപ്പെട്ട് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയും സൈബർ സെൽ പ്രതിയുടെ ലൊക്കേഷൻ മനസിലാക്കുകയായിരുന്നു.
പ്രതി നിലവിൽ ഉള്ള സ്ഥലം മനസിലാക്കിയ പോലീസ് എസ്ഐ ഫ്രാൻസിസ് എൻപി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ, ജിബിൻ കെ. ജോസഫ്, വിമൽ എന്നിവരടങ്ങിയ പോലീസ് സംഘം യുപി പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷഹൻപൂരിലെ പണിസ്ഥലത്തു നിന്നും ഷാനവാസിനെ പിടികൂടുകയായിരുന്നു.