ഡിഎംഒയുടെ ഉത്തരവ് പുനപരിശോധിക്കണം: ന്യൂനപക്ഷ കമ്മീഷൻ
Wednesday, February 1, 2023 12:37 AM IST
തൃശൂർ: കരിക്കാട് ജുമാ മസ്ജിദ് ആൻഡ് നൂറുൽ ഇസ് ലാം മദ്രസ കമ്മിറ്റിയുടെ കീഴിൽ ശ്മശാനം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംഒ നൽകിയ ഉത്തരവ് പുനഃപരിശോധിക്കമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്. ജില്ലയിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷൻ അദാലത്തിലാണു കമ്മീഷൻ അംഗം മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്. ഡിഎംഒയുടെ നിലവിലെ ഉത്തരവു പുനഃപരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിഎംഒക്കു നിർദേശം നൽകി. ഡിഎംഒയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഒരു മാസത്തിനുള്ളിൽ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ ജില്ലാ കളക്ടറോടും നിർദേശിച്ചു.
പാലക്കാട് ജില്ലയിൽ ബുദ്ധമതത്തിൽപ്പെട്ട വിദ്യാർഥിക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ ഫീസ് കണ്‍സഷൻ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സ്ഥലത്തെ ബുദ്ധവിഹാരശേഷിപ്പുകൾ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ ആർക്കിയോളജി വകുപ്പിനോടു നിർദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 27 കേസുകൾ പരിഗണിച്ചു. അഞ്ചു പരാതികളിൽ തീർപ്പുകൽപ്പിച്ചു. എട്ടുകേസുകൾക്കു പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. പത്തു പുതിയ കേസുകൾ അദാലത്തിൽ വന്നു. വസ്തു തർക്കം, ഭർതൃപീഡനം, ബാങ്ക് ഇടപാട് തുടങ്ങിയ കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.