രാഹുലിനെ അയോഗ്യനാക്കിയ മോദിയെ കര്‍ണാടകയിലെ ജനങ്ങള്‍ പുറത്താക്കി: വി.എം. സുധീരന്‍
Sunday, May 28, 2023 6:51 AM IST
തൃശൂര്‍: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്രമോദിയെ കര്‍ണാടകയിലെ ജനങ്ങള്‍ അയോഗ്യനാക്കി പുറത്താക്കിയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ചരമവാര്‍ഷികദിനാചരണം തൃശൂര്‍ ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

പൊതുമേഖലയെ ശക്തമാക്കി രാജ്യത്തിന്‍റെ നിലനില്‍പ്പിനായുള്ള അടിത്തറ ജവഹര്‍ലാല്‍ നെഹ്റു പാകിയെങ്കില്‍ നരേന്ദ്രമോദിയും കൂട്ടരും രാജ്യത്തിന്‍റെ സമ്പത്ത് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും അടിയറവുവയ്ക്കുകയാണെന്നു സുധീരന്‍ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നെഹ്റു സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍, ആസൂത്രണ പദ്ധതികള്‍ തുടങ്ങിയവയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യക്ക് മേന്മയുണ്ടാക്കിയത്. ആ ജവഹര്‍ലാല്‍ നെഹ്രുവിനെയാണ് മോദി സര്‍ക്കാര്‍ തമസ്‌കരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നു സുധീരന്‍ ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹന്‍, സുനില്‍ അന്തിക്കാട്, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ഷാജി കോടങ്കണ്ടത്, സി.സി. ശ്രീകുമാര്‍, എ. പ്രസാദ്, ഐ.പി. പോള്‍, ഡോ. നിജി ജസ്റ്റിന്‍, കെ. ഗോപാലകൃഷ്ണന്‍, കെ.എഫ്. ഡൊമിനിക്, കെ.വി. ദാസന്‍, കെ.എച്ച്. ഉസ്മാന്‍ ഖാന്‍, കല്ലൂര്‍ ബാബു, സി.ഡി. ആന്‍റസ്, രവി ജോസ് താണിക്കല്‍, എന്‍.ആര്‍. സതീശന്‍, എം.എസ്. ശിവരാമകൃഷ്ണന്‍, പി. ശിവശങ്കരന്‍, ഫ്രാന്‍സിസ് ചാലിശേരി, ലീലാമ്മ തോമസ്, സി.ബി. ഗീത, ജെയ്ജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

സ്വന്തം ലേഖകന്‍