മത്സ്യബന്ധന ബോട്ട് പിടികൂടി, പിഴ ചുമത്തി
Sunday, May 28, 2023 6:55 AM IST
അഴീക്കോട്: അഴിമുഖത്തുനിന്നും വടക്ക് മാറി കാര തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വല വലിക്കുകയും ചെയ്ത സെന്‍റ് ജോർജ് എന്ന എറണാകുളം ജില്ല പള്ളിപ്പുറം സ്വദേശി ബിനുവിന്‍റെ ബോട്ട് പിടികൂടി.

തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തുന്നതായി പരന്പരാഗത മത്സ്യതൊഴിലാളികൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ സുലേഖയെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫിഷറീസ് സ്റ്റേഷൻ, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്‍റ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (ബ്ലൂസീ ഫോഴ്സ് ) ബോട്ട് പിടികൂടിയത്.

നടപടികളുടെ ഭാഗമായി ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ നാളെ ലേലം ചെയ്തു തുക സർക്കാരിലേക്ക് കണ്ടുകെട്ടും. ബോട്ട് കെഎംഎഫ്ആർ ആക്ട് ലംഘിച്ചതിനു പിഴയും ഈടാക്കും.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ സുലേഖ, എഎഫ്ഇഒ സാജൻ, അഴീക്കോട് തീരദേശ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷോബി വർഗീസ്, അജയ്, മറൈൻ എൻഫോഴ്മെൻറ് ഓഫീസർ പ്രശാന്ത് കമാർ, കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സ്രാങ്ക് ഹാരീസ്, ക്രൂസ്‌ വിപിൻ, സുജിത്ത്, ശ്രീകാന്ത്, അജ്മൽ എന്നിവർ ബ്ലൂസീ ഫോഴ്സ് പ്രത്യേക സംയുക്ത സംഘത്തിൽ ഉണ്ടായിരുന്നു.

വരും ദിവസങ്ങളിലും പട്രോളിംഗ് നടത്തുന്നതാണെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത അറിയിച്ചു.