വടക്കഞ്ചേരി: ക്ലാസിൽ അധ്യാപകരെടുക്കുന്ന പാഠഭാഗങ്ങൾ അന്നന്നുതന്നെ പഠിച്ചാൽ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനാകുമെന്ന് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്തെ മൂന്നാം സ്ഥാനക്കാരനായ വടക്കഞ്ചേരി സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ അഭിനവ് മിലിന്ദ്.

പിന്നെപഠിക്കാം എന്നുകരുതി മാറ്റിവച്ച് ഉഴപ്പിയാൽ പരീക്ഷകളിൽ വിയർക്കേണ്ടിവരുമെന്നാണ് അഭിനവ് തന്‍റെ വിജയത്തെക്കുറിച്ച് പറയുന്നത്. ക്ലാസ് ടീച്ചർ സിസ്റ്റർ ഡോ. നവ്യ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള അധ്യാപകരുടെ അധ്യാപന മികവു തുണയായെന്നും അഭിനവ് പറയുന്നു.

വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയാൽ ഇരുട്ടുംവരെ എന്തെങ്കിലും കളികളും വായനയുമൊക്കെയായി സമയം പോകും.

വീട് മുടപ്പല്ലൂർ ടൗണിൽ തന്നെയായതിനാൽ വാഹനത്തിരക്കും മറ്റു ബഹളവും ഉണ്ടാകും. ഇതിനാൽ രാത്രിയാണ് പഠനത്തിനായി മാറ്റിവച്ചിരുന്നത്. അർധരാത്രിയും കടന്ന് പഠനം നീണ്ടുപോകാറുണ്ടെന്നു അഭിനവ് പറഞ്ഞു.

പിറ്റേദിവസം സ്കൂളിലേക്ക് പോകുംമുമ്പേ എല്ലാം പഠിച്ചിരിക്കും. മറ്റാരും പറഞ്ഞ് നിർബന്ധിച്ചു പഠിക്കുന്നത് അഭിനവിനിഷ്ടമില്ല. സ്വയം പഠിക്കും.

ഇതിനാൽ അഭിനവിന്‍റെ പഠനകാര്യങ്ങളിൽ വീട്ടുകാർക്ക് വലിയ ടെൻഷനൊന്നുമുണ്ടാകാറില്ലെന്നു തൃശൂർ ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജിലെ അസോസിയേറ്റ് പ്രഫസറായ അച്ഛൻ അജീഷും ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ അമ്മ ഷീബയും പറയുന്നു.

അനുസരണയും സ്നേഹവും അധ്യാപകബഹുമാനവുമുള്ള മാതൃകാവിദ്യാർഥിയാണ് അഭിനവെന്നു സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി(ടിഒആർ)യും സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞനുജത്തി സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ എൽകെജിക്കാരിയായ മാളവികയും ജേഷ്ഠന്‍റെ പാത പിന്തുടർന്ന് ഇപ്പോഴേ പഠനകാര്യങ്ങളിൽ മുന്നിലാണ്.

വായനയാണ് അഭിനവിന്‍റെ ഹോബി. ധാരാളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ വായിക്കും. നോവലുകൾ ഉൾപ്പെടെ എല്ലാം അഭിനവിനു പ്രിയപ്പെട്ടതാണ്. 500 മാർക്കിലാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ. ഇതിൽ 497 മാർക്ക് നേടിയാണ് സ്റ്റേറ്റ് ടോപ്പർ നിരയിൽ എത്തിയത്.
ഇംഗ്ലീഷിൽ രണ്ടു മാർക്കും കണക്കിൽ ഒരു മാർക്കുമാണ് കുറഞ്ഞത്. മറ്റു വിഷയങ്ങളിലെല്ലാം ഫുൾ മാർക്കാണ്. 99.4 ശതമാനം മാർക്കുണ്ട്. കണക്കാണ് ഇഷ്ടവിഷയം. ഐഎസ്‌സി ( പ്ലസ് ടു) ക്ക് സെന്‍റ് ഫ്രാൻസിസ് സ്കൂളിൽതന്നെ തുടർന്നു പഠിക്കാനാണ് അഭിനവിനു താൽപര്യം.