മലമ്പുഴ: മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ വിനോദസഞ്ചാരികൾ വരുന്ന മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിലെ പ്രധാന റോഡ് തകർന്ന്് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആക്ഷേപം.

മഴ ആരംഭിച്ചതോടെ ഇതിലൂടെ മഴവെള്ളം ശക്തമായി ഒഴുകി റോഡിന്‍റെ ഉയരവ്യത്യാസം വർധിച്ചതോടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അപകടഭീഷണിയാണെന്ന് സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർ പറഞ്ഞു. എത്രയുംവേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.