വടക്കഞ്ചേരി: ടൗണിൽ കിഴക്കഞ്ചേരി റോഡിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനുമുന്നിൽ പുഴുനിറഞ്ഞ മാലിന്യകൂമ്പാരം. മഴപെയ്യുമ്പോൾ വെള്ളത്തിലൂടെ ഈ മാലിന്യകൂമ്പാരത്തിൽ നിന്നുള്ള അഴുക്കുവെള്ളം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലൂടെ ഒഴുകും. ദുർഗന്ധവും പുഴുക്കളും ഈച്ചയുമായുള്ള ഈ മലിനജലത്തിൽ ചവിട്ടികടന്നുവേണം യാത്രക്കാർക്കു ബസിൽ കയറിപ്പറ്റാൻ. തിരക്കുപിടിച്ച് ബസിൽ കയറുന്നതിനിടെ കൈയിലുള്ള സാധനങ്ങൾ അഴുക്കുവെള്ളത്തിൽ വീണാൽ അത് ഉപേഷിക്കുകയല്ലാതെ വേറെ വഴിയില്ലെന്നു സ്ത്രീയാത്രക്കാർ പറയുന്നു. അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകാൻ കാരണമാവുകയാണ്.