വടക്കഞ്ചേരി: പാവം ബോർഡ്. വെള്ളത്തിന്‍റെ കുത്തൊഴുക്കിലും പിടിച്ചുനിന്നേ മതിയാകൂ. 692 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച വിശദവിവര ബോർഡാണ്.

ചാലിൽനിന്നുംമാറ്റി ചാലിനരികെ ആളുകൾ കാണുന്ന സ്ഥലത്ത് ബോർഡ് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ബോർഡിന്‍റെ അപകടാവസ്ഥ കണ്ട് പലരും ചോദിക്കുന്നുണ്ട്. പക്ഷെ ബോർഡിലെ കണക്കുകളും തുകയുമെല്ലാം ആളുകളെ കാണിക്കാൻ പറ്റിയതല്ല എന്നാണുപറയുന്നത്. മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മൂച്ചിചുവട് സ്റ്റോപ്പിനടുത്ത് റേഷൻകടക്കു സമീപം ചാലിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെതാണ് ബോർഡ്. മംഗലംപാലം മുതൽ വള്ളിയോടുവരെ നീർച്ചാൽ പുനരുദ്ധാരണം. അഞ്ചുലക്ഷം രൂപയാണ് തുക. 2023 മേയ് 12ന് പണി തുടങ്ങി 2024 സെപ്റ്റംബർ മൂന്നിന് പ്രവൃത്തി പൂർത്തീകരിച്ചു എന്നും ഫലകത്തിലുണ്ട്.

ഇതിനായി 692 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതായും പറയുന്നു. 2,17,588 രൂപ ചെലവഴിച്ചെന്നുമാണ് കണക്ക്. ഇത്രയും തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് വെള്ളച്ചാലിൽ എവിടെയാണ് പ്രവൃത്തി നടന്നതെന്നാണു നാട്ടുകാർക്ക് പിടികിട്ടാത്തത്. ഇത്തരംകാര്യങ്ങളിൽ പരിശോധനകളും തിരുത്തലുകളും വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത്രയേറെ പണികുറഞ്ഞ സ്ഥലത്ത് നടത്തുമ്പോൾ അതിന്‍റെ പ്രയോജനം പ്രവൃത്തി വഴിയുണ്ടാകേണ്ടേ എന്ന ന്യായമായ ചോദ്യമാണു നാട്ടുകാർ ഉന്നയിക്കുന്നത്. ഇത്തരത്തിൽ മറ്റിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു പറയുന്നു.