അഗളി: കഴിഞ്ഞ പത്തുദിവസത്തോളമായി അട്ടപ്പാടിയിൽ തുടർച്ചയായി വൈദ്യുതിതടസം നേരിടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഗളി വൈദ്യുതി ഭവനുമുമ്പിൽ സമരം നടത്തി. വർഷങ്ങളായി മഴക്കാലം ആരംഭിക്കുമ്പോൾ അട്ടപ്പാടിയിൽ വൈദ്യുതിതടസം പതിവാണ്. കാറ്റിലും മഴയിലും വലിയ ബുദ്ധിമുട്ടുകളാണ് അട്ടപ്പാടിപ്രദേശത്തുള്ളവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

തുടർച്ചയായ വൈദ്യുതിതടസം ദുരിതം ഇരട്ടിയാക്കുകയാണ്. കൃഷി നഷ്ടപ്പെട്ടവർക്ക് ഓൺലൈനായി അപേക്ഷ നൽകാൻപോലും കഴിയുന്നില്ല. പ്ലസ് ടു വിദ്യാർഥികൾ അടക്കം ഉപരിപഠനത്തിന് ഓൺലൈൻ അപേക്ഷ നൽകേണ്ടവർ കാലവർഷത്തിലെ ദുരിതങ്ങൾ താണ്ടി മണ്ണാർക്കാടെത്തി അപേക്ഷ നൽകേണ്ട ഗതികേടിലാണ്. ആശുപത്രികളുടെ പ്രവർത്തനമടക്കം താളംതെറ്റിയിരിക്കുന്നു.

കെഎസ്ഇബിയിലെ ഉന്നതരായ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നടത്തുന്ന കൊടുക്കൽ വാങ്ങലുകളാണു അട്ടപ്പാടിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങാൻ പ്രധാന കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. അട്ടപ്പാടിയുെ വിദൂര മേഖലകളിൽ വൈദ്യുതി തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പി.എം.ഹനീഫ സമരം ഉദ്ഘാടനം ചെയ്തു. അഗളി മണ്ഡലം പ്രസിഡന്‍റ് ജോബി കുരിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്, എം. കനകരാജ്, ബിനോയ് പൂക്കുന്നേൽ, മണികണ്ഠൻ. കെ, അജിത്ത് കള്ളക്കര, സി.കെ. ലിജോ, ഷാജി ജോൺ, സുരേഷ് പൊസത്തിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.