ഒറ്റപ്പാലം: മഴക്കാലമാകാൻ കാത്തിരുന്ന അധികൃതരെ വെട്ടിലാക്കി പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ അപകടഭീഷണിയുയർത്തി വെള്ളക്കെട്ടുകൾ. ഇതു പരിഹരിക്കാൻ ആവശ്യമായ സത്വര നടപടികളുണ്ടാകണമെന്ന് നേരത്തെ മുതൽ തന്നെ ആവശ്യമുയർന്നിരുന്നു. ചിലയിടങ്ങളിൽ ഇതിനായി നാമമാത്രമായ പ്രവൃത്തികൾ സമീപ ദിവസങ്ങളിലാണ് അധികൃതർ തുടങ്ങിവച്ചത്.

എന്നാൽ മഴക്കാലം ശക്തമായതോടെ നടപടികൾ കാര്യക്ഷമമാകാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തേണ്ടത്.

കുളപ്പുള്ളി മുതൽ പത്തിരിപ്പാല വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും നടപടികൾ വേണ്ടത്. ഇതിനായി അഴുക്കുചാലുകൾ വൃത്തിയാക്കണം.എന്നാൽ അധികൃതർ തുടങ്ങിവച്ച പ്രവൃത്തികൾ കനത്ത മഴയിൽ മുടങ്ങിക്കഴിഞ്ഞു.

പ്രവൃത്തികൾ തുടങ്ങാൻ മഴക്കാലമാകുന്നതുവരെ അധികൃതർ കാത്ത് നിൽക്കുകയായിരുന്നുവെന്നാണ് വിമർശനം. കുളപ്പുള്ളി, കൂനത്തറ, വാണിയംകുളം, മനിശ്ശീരി ഭാഗങ്ങളിൽ അഴുക്കുചാൽ വൃത്തിയാക്കൽ ഭാഗികമായി പൂർത്തിയായിട്ടുണ്ട്.

എന്നാൽ ഇത് കാര്യക്ഷമമല്ല. ഇതിനു പുറമേ പാതയോരത്തെ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ പറയുന്നു.എന്നാൽ ഇതും കനത്ത മഴയിൽ വെല്ലുവിളിയാണ്.