അഗളി: അട്ടപ്പാടിയിൽ പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചിട്ട് അഞ്ചുദിവസം പിന്നിട്ടു. ചില പ്രദേശങ്ങൾ ഏഴുദിവസമായി അന്ധകാരത്തിലാണ്. തുടർച്ചയായുണ്ടായ കാലവർഷക്കെടുതിയിൽ മരങ്ങൾഒടിഞ്ഞും കടപുഴകിവീണും വൈദ്യുതി വിതരണം നിലയ്ക്കുകയായിരുന്നു. തുടർച്ചയായുണ്ടായ വൈദ്യുതിതടസത്തിൽ ജനം വലഞ്ഞു.

കടകളിൽ മെഴുകുതിരിപോലും ഇല്ലാതായതോടെ നിരവധി വീടുകൾ രാത്രികളിൽ അന്ധകാരത്തിലായി. റേഷൻകട വഴിയുള്ള മണ്ണെണ്ണ വിതരണം നിലച്ചതിനാൽ മണ്ണെണ്ണ വിളക്കും വീടുകളിൽനിന്ന് അപ്രത്യക്ഷമായി.

കോരിച്ചൊരിയുന്ന മഴ വിറകുക്ഷാമത്തിനും കാരണമായി. വൈദ്യുതിയില്ലാത്തതിനാൽ റേഷൻവിതരണവും പൂർണമായും മുടങ്ങി. പല വീടുകളിലും അരിയില്ലാത്ത അവസ്ഥയുണ്ട്.

മൊബൈലുകൾ സ്വിച്ച് ഓഫ് ആയതോടെ ആശയവിനിമയത്തിനും മാർഗമില്ലാതായി. മഴയും കാറ്റും ഇരുട്ടും വന്യമൃഗ ശല്യവും മലയോര മേഖലയെ അതീവ ഭീതിയിലാഴ്ത്തുകയാണ്. പലഭാഗത്തും റേഷൻ വിതരണം മുടങ്ങിയതോടെ ആദിവാസി ഉന്നതികളിലും പട്ടിണിയുടെ നിഴലാട്ടമുണ്ടായി.വിവിധ പ്രദേശങ്ങളിലായി വൻതോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

ഇലക്ട്രിക് ലൈനുകളിൽ ഭീഷണി ഉയർത്തുന്ന മരങ്ങളും വീടുകൾക്ക് അപകടമാം വിധമുള്ള മരങ്ങളുംമുറിച്ചു നീക്കുന്നതിനും ഗ്രാമപഞ്ചായത്തുകൾക്കും കെഎസ്ഇബി അധികൃതർക്കും യഥേഷ്ടം സമയം ലഭിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവർ അത്തരം പ്രവൃത്തികളിൽ കാണിച്ച നിഷ്ക്രിയത്വമാണ് ജനങ്ങൾ ഇന്നു നേരിടുന്ന ദുരിതങ്ങൾക്ക് കാരണമെന്നു അട്ടപ്പാടിക്കാർ ചൂണ്ടിക്കാട്ടുന്നു.