മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ, കാപ്പുപറമ്പ്, കച്ചേരിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ കാട്ടാനയുടെ ശല്യം വ്യാപകം. തിരുവിഴാംകുന്നിലെ കേരള മൃഗസംരക്ഷണ ഗവേഷണ കേന്ദ്രത്തിന്‍റെ ഫാമിൽ ഒരു മാസത്തോളമായി രണ്ടു കാട്ടാനകൾ തമ്പടിച്ചിരിക്കുന്നു. ഇത് പ്രദേശവാസികൾക്കും ഫാം ജീവനക്കാർക്കും ഫാം തൊഴിലാളികൾക്കും ഗവേഷണ വിദ്യാർഥികൾക്കും ഭീഷണിയാണ്. ഫാമിൽനിന്നും കാട്ടാനകളെ സൈലന്‍റ് വാലി വനത്തിലേക്ക് തുരത്തുന്നതിന് വനം ഉദ്യോഗസ്ഥരോട് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഇനിയും വനംവകുപ്പ് നിസംഗത തുടർന്നാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി. ഉടൻ വനംവകുപ്പ് അധികാരികൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടോപ്പാടം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് ഉമ്മർ മനച്ചിതൊടി, ടി.കെ. ഇപ്പു, നൗഫൽ താളിയിൽ തുടങ്ങിയവർ ഇന്നലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ നിവേദനം നൽകിയത്.