ജോസ് ചാലയ്ക്കൽ

മലന്പുഴ: തിമിർത്തുപെയ്യുന്ന മഴയും കാറ്റും ആരംഭിച്ചതോടെ മലന്പുഴ എസ്പി ലെയ്നിലെ കുടുബങ്ങൾ ഭീതിയിലാണ്. വീടുകൾ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി. പല വീടുകളും മഴയത്ത് നിലംപൊത്തി. പല വൻമരങ്ങളും ഒടിഞ്ഞുവീഴാനോ കടപുഴകി‌മറിയാനോ സാധ്യതയായി നിൽക്കുന്നു.

രാത്രികളിൽ ഭീതിയോടെയാണ് കുഞ്ഞുങ്ങളും വയോധികരുമടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്. നാലുവർഷത്തിലധികമായി കിടപ്പുരോഗിയായി കഴിയുന്ന സലാവുദീനും ഭാര്യയും ഉൾപ്പെടെ ഇവിടെ താമസിക്കുന്നുണ്ട്. അറുപത്തിരണ്ടുകൊല്ലം മുന്പ് മലന്പുഴ ഡാം പണിയുന്പോൾ പണിക്കാർക്കു താമസിക്കാൻ ജലസേചനവകുപ്പ് നിർമിച്ചു കൊടുത്ത വീടുകളാണ് ഇവ. എന്നാൽ കാലപ്പഴക്കം കൊണ്ട് പല വീടുകളും തകർന്നുകൊണ്ടിരിക്കയാണ്.

മലന്പുഴ ജില്ലാ ജയിലിനു പിറകിൽ ഇവരിൽ പലർക്കും സർക്കാർ വീട് നൽകിയിട്ടുണ്ടെങ്കിലും പല വീടുകളും പണിപൂർത്തിയാവാതെ കിടക്കുന്നതു മൂലം ഇവിടെനിന്നും താമസംമാറ്റാനാവാത്ത സ്ഥിതിയാണ്. മലന്പുഴ പഞ്ചായത്തംഗം ഹേമലതയും വില്ലേജ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിച്ച് അപകടസാധ്യതയുള്ള മരങ്ങളുടെ കണക്കെടുത്തുപോയിട്ടുണ്ട്. ഉടൻതന്നെ വേണ്ടതായ നടപടിയെടുക്കുമെന്ന് അവർ പറഞ്ഞു.