കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നെണ്ടൻകിഴായ സ്വദേശിയുടെ ദാരുണമരണത്തെ തുടർന്ന് അടിയന്തിര നടപടിയുമായി വനംവകുപ്പ്. വെള്ളരിമേട് വെള്ളച്ചാട്ടം സന്ദർശനത്തിനു താത്കാലിക നിരോധനം ഏർപ്പെടുത്തി.

നിർദിഷ്ട സ്ഥലത്ത് റിബൺകെട്ടി അതിർത്തി നിശ്ചയിക്കുകയും ഫോറസ്റ്റ് ഗാർഡിനെ നിയമിക്കുകയും ചെയ്തു. സന്ദർശകർക്കു ജില്ലാ കളക്ടറുടെ അപകട മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു. എലവഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ കെ. മണികണ്ഠന്‍റെ ഇടപെടലിനെ തുടർന്നാണ് സത്വരനടപടി.

സമാനമായി കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലുള്ള സീതാർകുണ്ടിലും ശക്തമായ നിയന്ത്രണവും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. അന്യജില്ലയിൽനിന്നും വരുന്ന വിനോദസഞ്ചാരികൾ മദ്യം കഴിച്ച് പ്രകൃതിക്ക് ദോഷം വരുന്ന രീതിയിൽ പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണമാലിന്യങ്ങളും പ്രദേശത്തു തള്ളുന്നതു കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണത്തിനു വനംവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.