ചിറ്റൂർ: വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം പല്ലശ്ശന ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പല്ലശ്ശന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി,യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി പൊളിച്ച പല്ലശ്ശന- കരിപ്പോട് പിഡബ്ല്യുഡി റോഡിന്‍റെ പന്തപ്പുള്ളിമുതൽ കിഴക്കേഗ്രാമംവരെ തകർന്ന റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറും സൂപ്പർവൈസറും സമരക്കാരുമായി ചർച്ച നടത്തി. ഒരാഴ്ചക്കകം പരിഹാരം കാണാമെന്നു ഉറപ്പുനൽകി.

സമയബന്ധിതമായി റോഡുപണി ചെയ്യാത്ത കരാറുകാരനെതിരെ ജില്ലാ കളക്ടർക്കും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുമെന്നും എൻജിനീയർ സമരക്കാർക്ക് ഉറപ്പുനൽകിയതോടെ സമരക്കാർ പിരിഞ്ഞുപോയി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.എസ്. രാമനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അശോകൻ, മനു പല്ലാവൂർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സുധീർ, പ്രഭാകരൻ, ശ്യാം ദേവദാസ്, കെ.കെ. ഹരിദാസ്, എം. കുമാരൻ, വി. കുമാരൻ, ടി.എം. സുബ്രമഹ്ണ്യൻ, മനോജ് ഉണ്ണി, ഷിബു പല്ലാവൂർ എന്നിവർ പങ്കെടുത്തു.