കല്ലടിക്കോട്‌: നിർമാണത്തിലെ അപാകതയും മഴയും മണ്ണൊലിപ്പും മൂലം കനാലിന്‍റെ കോൺക്രീറ്റ്‌ ഭിത്തി ഇടിഞ്ഞ്‌ ലക്ഷങ്ങളുടെ നഷ്ടം. കാഞ്ഞിരപ്പുഴ ഇടതുകനാലിന്‍റെ ഇടക്കുർശി ഭാഗത്താണ് കോൺക്രീറ്റ്‌ ഇടിഞ്ഞിരിക്കുന്നത്‌.

രണ്ടുമാസം മുമ്പ്‌ ഒരു കോടി രൂപ ചെലവിൽ 89 മീറ്റർ നീളത്തിൽ നിർമിച്ച കോൺക്രീറ്റ്‌ ഭിത്തിയാണ് ‌വെള്ളത്തിന്‍റെ തള്ളൽ മൂലം പൊട്ടിത്തകർന്ന് കനാലിലേയ്ക്ക്‌ മറിഞ്ഞത്‌.

എട്ട് അടിയോളം ഉയരത്തിൽ നിർമിച്ച ഭിത്തിയുടെ നിർമാണത്തിലെ പിഴവാണെന്ന് കോൺഗ്രസ്‌ കരിമ്പ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.എം. നൗഷാദ്‌, യുഡിഎഫ്‌ കരിമ്പ മണ്ഡലം ചെയർമാൻ കെ.കെ. ചന്ദ്രൻ, ബാങ്ക്‌ പ്രസിഡന്‍റ് മുഹമ്മദുപ്പ കരിമ്പനയ്ക്കൽ, നവാസ്‌ മുഹമ്മദ്‌, മാത്യു കല്ലടിക്കോട്‌, അസർ എന്നിവർ പറഞ്ഞു.

അധികാരികളുടെ അനാസ്ഥയാണ് കനാൽ ഭിത്തി തകരാൻ കാരണമെന്നും നിർമാണത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നും കമ്പി ഉപയോഗിച്ച്‌ കോൺക്രീറ്റ്‌ചെയ്ത്‌ ഭിത്തി പുനർനിർമിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ജലവിഭവവകുപ്പ്‌ ഓഫീസിലേയ്ക്ക്‌ മാർച്ചും ധർണയും നടത്തുമെന്നും മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പറഞ്ഞു.