മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന മുഖ്യറോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപ്പാലം സുന്ദരിയാകാനൊരുങ്ങി. പാലംപണി പൂത്തിയായി പതിനഞ്ചുവർഷങ്ങൾ പിന്നിടുമ്പോഴാണ് പെയിന്‍റിംഗ് വർക്കുകൾ ആദ്യമായി നടത്തുന്നതെന്നു പരിസരവാസികൾ പറഞ്ഞു.

പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യംതള്ളുന്നത് സ്ഥിരംപതിവാണ്. ചപ്പുചവറുകൾ ഇട്ടുകത്തിക്കുമ്പോഴുണ്ടാകുന്ന പുകപടലങ്ങൾ പരിസരവാസികൾക്കും ഇതുവഴിപോകുന്ന യാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിനെല്ലാം തടയിടാനാണ് പുതിയ മിനുക്കുപണികളെന്നും സൂചനയുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ കാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികളായ മുപ്പതോളംപേർ ഒപ്പിട്ട അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നതായി പൊതുപ്രവർത്തകൻ ജയജിത്ത് പറഞ്ഞു.