ചിറ്റൂർ: താലൂക്കിൽ തമിഴ്ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾ പഠിക്കുന്ന സ്കൂളുകളിൽ തമിഴിൽ ക്ലാസുകളും ചോദ്യപേപ്പറുകളും പ്രാവർത്തികമാക്കണമെന്നു എഐഎഡിഎംകെ ജില്ലാ പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം അയക്കാൻ തീരുമാനിച്ചു. കൊഴിഞ്ഞാമ്പാറ, വണ്ണാമട, മുതലമട, ചിറ്റൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ നിരവധി തമിഴ് വിദ്യാർഥികൾ പഠിച്ചു വരുന്നു. പ്ലസ്ടു ഫലം എത്തിയപ്പോൾ തമിഴ് പഠിക്കുന്ന വിദ്യാർഥികൾ 80 ശതമാനത്തോളം പരാജയപ്പെട്ടിരുന്നു.

എസ്എസ്എൽസി വരെ തമിഴ് ക്ലാസിൽ പഠിച്ച വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറിയിൽ മലയാളംപഠനവും ചോദ്യപേപ്പർ മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമുണ്ട്. എസ്എസ്എൽസിയിൽ 90 ശതമാനം മാർക്കുവാങ്ങിയ തമിഴ് വിദ്യാർഥികൾ പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷ കളിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത് തമിഴ്‌വിദ്യാർഥികളെ ഏറെ തളർത്തുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ ജില്ലാ പ്രവർത്തകസമിതി അധ്യക്ഷൻ വി.എൽ. ദുരൈ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ. ദേവദാസ്, സി. സമ്പത്ത്, കെ. ഗംഗാധരൻ, രവി, ശ്രീധരൻ, ശിവകുമാർ, മേനക എന്നിവർ പ്രസംഗിച്ചു.