പാലക്കാട്: വടക്കന്തറ താമരക്കുളത്തിന്‍റെ ജീർണാവസ്ഥ പരിഹരിക്കണമെന്നും ചെളി നീക്കംചെയ്തു ചുറ്റുമതിൽകെട്ടി കുളം സംരക്ഷിക്കണമെന്നും ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പരിസരത്തെ കുട്ടി കുളത്തിൽ അകപ്പെട്ടിരുന്നു.

ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. വർഷങ്ങൾക്കുമുന്പും ഇത്തരത്തിൽ ചെറിയൊരു കുട്ടി അപകടത്തിൽപ്പെട്ടതായി നാട്ടുകാർ ഓർക്കുന്നു. പിന്നീട് സർക്കാറിനും ദേവസ്വത്തിനും നിരന്തരമായി നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പാലക്കാട് നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണപ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൂർണമായും ചെളിനീക്കംചെയ്തു ചുറ്റുമതിൽ എല്ലാവശവും കെട്ടിയുള്ള പ്രവർത്തനമല്ല നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

കുളത്തിലെ സംരക്ഷണവേലി അഴിച്ചത് അപകടത്തിനു വഴിയൊരുക്കുന്നുവെന്നും അധികൃതർ അടിയിന്തരമായി ഇടപെട്ട് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനും മലബാർ ദേവസ്വംബോർഡിനും പരിസരവാസികൾ പരാതി അയച്ചിട്ടുമുണ്ട്.

നിലവിൽ കുളത്തിന്‍റെ മൂന്നുഭാഗം മാത്രം കെട്ടാനാണ് കരാർ അനുവദിച്ചിരിക്കുന്നത്. കുളത്തിനുള്ളിൽ ചെളിയും കരിങ്കൽതൂണുകളടക്കം പലതും കിടക്കുന്നുണ്ടെങ്കിലും മാറ്റാൻ കരാർ നൽകിയിട്ടില്ലെന്നും സൂചനയുണ്ട്. ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള നവീകരണത്തിൽ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.