കൊല്ലങ്കോട്: ആറുമാസത്തെ ഇടവേളക്കുശേഷം കൊല്ലങ്കോട് പഞ്ചായത്ത് പ്രദേശത്ത് പുലിയിറങ്ങി നായയെ കൊന്നു. പാലയം കോട് ബാലന്‍റെ കാണാതായ നായയുടേതെന്ന് കരുതുന്ന അവശിഷ്ടവും വനപാലകർ കണ്ടെത്തി. പ്രദേശത്ത് പുലിയുടെ കാൽപാദത്തിന്‍റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാലും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി അന്വേഷിച്ച് വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ചെറുകാൽ, ചേകോൽ ഭാഗത്ത് കാമറ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. ആറുമാസം മുൻപ് ഈ സ്ഥലത്ത് നാട്ടുകാർ പല തവണ പുലിക്ക് സമീപം എത്തിരക്ഷപ്പെട്ട സംഭവം നടന്നിരുന്നു. പ്രഭാതസമയത്ത് പത്രവിതരണത്തിനു പോയ ഏജന്‍റും പുലിയെ നേരിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് വനംവകുപ്പ് സ്ഥലത്ത് കാമറകൾ സ്ഥാപിച്ച് ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും പുലിയെ കണ്ടെത്തിയില്ല. ഈ സമയത്ത് അപ്രത്യക്ഷമായ പുലിയാണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വനംവകുപ്പ് പ്രദേശത്ത് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. കാമറയിൽ പുലിയുടെ സഞ്ചാരം കണ്ടെത്തിയാലേ കൂടുസ്ഥാപിക്കാൻ കഴിയൂ എന്ന് വനപാലകർ അറിയിച്ചു.