നെന്മാറ: വിളവെടുപ്പിനു പാകമായ പാവൽകൃഷിയിടത്തിൽ മഞ്ഞളിപ്പുരോഗം വ്യാപകം.

ചെടികൾ നട്ടു 45 ദിവസത്തിനുശേഷം ഒന്നാംവിളവെടുപ്പ് കഴിഞ്ഞതിനുശേഷമാണ് പന്തലിലെ പാവൽവള്ളികളിൽ മഞ്ഞളിപ്പുരോഗം പ്രത്യക്ഷപ്പെട്ടത്.

പ്രത്യേക വൈറസ് ബാധയാണെന്ന് സംശയിക്കുന്നതായി കർഷകനായ കാട്ടൂർമാക്കിൽ കെ.എസ്. ശശി പറഞ്ഞു.

ഒരേക്കറോളം വിസ്തൃതിയുള്ള പാവൽ കൃഷിയിടത്തിൽ വിളവെടുപ്പ് ആരംഭിച്ച ഉടനെയുണ്ടായ രോഗബാധ കർഷകനു വൻനഷ്ടമുണ്ടാക്കി. പതിനായിരങ്ങൾ ചെലവഴിച്ച് പന്തലൊരുക്കലും, വളമിടലും കഴിഞ്ഞശേഷമാണ് കൃഷിയിടത്തിൽ ഒന്നാകെ ഇലകളും തണ്ടുകളും മഞ്ഞളിക്കുന്ന രോഗം പടർന്നുപിടിച്ചത്.

അയിലൂർ കൃഷിഭവൻ പരിധിയിലെ പനംങ്കുറയിലെ കൃഷിയിടത്തിലാണ് ഇപ്പോൾ രോഗബാധ പ്രത്യക്ഷപ്പെട്ടത്. മഞ്ഞളിപ്പ് രോഗം ഒരു തോട്ടത്തിൽ പ്രത്യക്ഷപ്പെട്ടതോടെ സമീപത്തെ മറ്റ് പച്ചക്കറി കർഷകരും ആശങ്കയിലാണ്.

കീടനാശിനി പ്രയോഗങ്ങൾ മാറിമാറി ചെയ്തിട്ടും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറഞ്ഞു.
പലരും കൃഷിഭവൻ, കൃഷിവിദഗ്ധരുടെ പ്രതിവിധിക്കായി കാത്തിരിക്കുകയാണ്.