ഷൊർണൂർ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. വിദ്യാഭ്യാസ വകുപ്പിന്‍റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിടം തറക്കല്ലിട്ട ശേഷം ഒരു വർഷത്തിനകമാണ് പണി പൂർത്തീകരിച്ചത്. ഹയർസെക്കൻഡറിക്ക് വേണ്ടി നിർമിച്ചതാണ് ഈ കെട്ടിടം.

നേരത്തെ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ 2016-17 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്തിരുന്നു. 14 ക്ലാസ് മുറികൾ ആവശ്യമുള്ള സ്‌കൂളിൽ ഏറെക്കാലമായി ക്ലാസ് റൂമുകളുടെ വലുപ്പക്കുറവും പരിമിതിയായിരുന്നു. ഹയർസെക്കൻഡറിക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള വലുപ്പത്തിലുള്ള നിർദിഷ്ട ക്ലാസ് റൂം ഇല്ലാതെയായിരുന്നു നടുവട്ടം ജനതയിൽ ഒൻപത് ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്നത്.

2022 അധ്യയനവർഷത്തിൽ പഠനസൗകര്യമില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ബാലാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു. കമ്മീഷന്‍റെ നിർദേശപ്രകാരം സർക്കാർ രണ്ടുകോടി രൂപ പുതിയ കെട്ടിടം പണിയുന്നതിനായി നൽകി. തുടർന്നാണ് പുതിയ കെട്ടിടം വന്നത്.