വടക്കഞ്ചേരി: നിർമാണ സാമഗ്രികൾ റോഡിലിറക്കി ഗതാഗതം മുടക്കി.

വണ്ടാഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട വള്ളിയോട് പടിഞ്ഞാറേക്കാട് തത്തനാടം റോഡിലാണ് പട്ടികവർഗ ഉന്നതിയിൽ വീട്ടുപറമ്പുകളുടെ സംരക്ഷണഭിത്തി നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ റോഡിൽ ഇറക്കി നാട്ടുകാരുടെ വഴിമുടക്കിയിട്ടുള്ളത്.

മെറ്റൽ, മണൽ, വാർപ്പ് സാധനങ്ങൾ, യന്ത്രസംവിധാനങ്ങൾ തുടങ്ങിയവയെല്ലാം റോഡിൽ കൂട്ടിയിട്ടാണ് കരാറുകാരൻ പണിനടത്തുന്നത്. ഇതിനടുത്തുതന്നെ ഒഴിഞ്ഞ സ്ഥലമുണ്ട്. എന്നാൽ സാധനങ്ങൾ അവിടെ ഇറക്കാതെ വാഹനം പോകാനാകാത്ത വിധമാണ് റോഡിൽ കൂട്ടിയിട്ടിട്ടുള്ളത്.

ഇത്തരത്തിൽ വഴിമുടക്കി സാധനങ്ങൾ കൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. പിന്നീട് ഇന്നലെയാണ് പണി ആരംഭിച്ചിട്ടുള്ളത്. ഇന്നലെ സ്കൂൾ വാഹനങ്ങളടക്കം വാഹനങ്ങളെല്ലാം വഴിയിൽ കുടുങ്ങി യാത്ര ചെയ്യാനാകാതെ ഏറെ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

വാഹനങ്ങൾക്കുപോകാൻ തടസമില്ലാത്ത വിധം പണികൾ നടത്തണമെന്നു പഞ്ചായത്തിൽനിന്നും നിർദേശിച്ചിരുന്നെങ്കിലും അതു പരിഗണിക്കാതെയാണ് പണി നടത്തുന്നതെന്നു നാട്ടുകാർ പറയുന്നു.

നിർമാണ സാധനങ്ങളെല്ലാം റോഡിൽനിന്നുംമാറ്റി വാഹനങ്ങൾക്കു കടന്നുപോകാനുള്ള സൗകര്യം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.