ഒറ്റപ്പാലം: വിദ്യാർഥികൾക്ക് ബസുകളിൽ യാത്രായിളവ് ലഭിക്കാനുള്ള കാർഡിൽ മാറ്റം വരുത്തി. ഇത്തവണ പച്ചക്കാർഡാണ് യാത്രായിളവിന് നൽകിയിരിക്കുന്നത്. നേരത്തെ പിങ്ക് കാർഡാണ് ഉപയോഗിച്ചിരുന്നത്.

അടുത്തമാസം ഒന്നുമുതൽ കാർഡുള്ളവർക്ക് മാത്രമാകും സ്വകാര്യബസുകളിൽ യാത്രായിളവ് അനുവദിക്കുക. ഈമാസം യാത്രായിളവ് കാർഡ് വേണമെന്ന നിബന്ധനയില്ല.

സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷത്തേതുപോലെ കൺസഷൻ കാർഡ് നിർബന്ധമാണ്. ഈ കാർഡാണ് പച്ചനിറത്തിലുണ്ടാവുക. അതിനായി സ്ഥാപനമേധാവി അവരുടെ പരിധിയിലുള്ള ആർടി ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ അംഗീകരിക്കുന്നതോടെ മോട്ടോർ വാഹനവകുപ്പ് തന്നെ പച്ചകാർഡ് വിതരണം ചെയ്യും. പ്ലസ്ടുവരെ വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനമേധാവികൾ നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഉപയോഗിക്കേണ്ടത്.

ഗവേഷണം ഉൾപ്പെടെ സ്വകാര്യപഠനം നടത്തുന്ന വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനത്തിന്‍റെ പ്രവർത്തനരേഖകൾ, സർവകലാശാല അഫിലിയേഷൻ എന്നിവ പരിശോധിച്ച് സർക്കാർ ഉത്തരവുകൾക്കു വിധേയമായി മോട്ടോർവാഹനവകുപ്പ് കാർഡ് അനുവദിക്കും. 27 വയസുവരെയുള്ളവർക്കാണ് കാർഡ് അനുവദിക്കുക.

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് കെഎസ്ആർടിസി സൗജന്യമായി യാത്ര അനുവദിക്കും. ആവശ്യമുള്ളവർ കെഎസ്ആർടിസി ഓഫീസുമായി ബന്ധപ്പെട്ട് കൺസഷൻ കാർഡുകൾ ഉറപ്പാക്കണം.

ഒരു ദിവസം താമസസ്ഥലത്തുനിന്നു വിദ്യാഭ്യാസ സ്ഥാപനംവരെയും തിരിച്ചും 40 കിലോമീറ്റർ ആണ് ദൂരപരിധി.

വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ പോലീസിലോ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിലോ പരാതി നൽകാം.