പാലക്കാട്: സപ്ലൈകോയുടെ നെല്ലുസംഭരണ പദ്ധതിയിൽ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതിനു വെയിംഗ് മെഷീനിൽ ക്രമക്കേട് നടത്തുകയാണെന്ന പരാതിയുയർന്ന സാഹചര്യത്തിൽ മിന്നൽപരിശോധന തുടരുമെന്നു ലീഗൽ മെട്രോളജി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് പാലക്കാട് ലീഗൽ മെട്രോളജി ഡപ്യൂട്ടി കണ്‍ട്രോളർ ഇക്കാര്യം അറിയിച്ചത്. ഓരോ ചാക്കിലും നാലു മുതൽ അഞ്ചുകിലോ ഭാരം കുറയ്ക്കുന്നതുകാരണം കർഷകർക്കു നഷ്ടം സംഭവിക്കുകയാണെന്ന പരാതിയിലാണ് നടപടി.

പാലക്കാട് ജില്ലയിലെ പാഡി ഏജന്‍റുമാർക്കും വെയ് ബ്രിഡ്ജ് ഉടമകൾക്കും എതിരെയുള്ള പരാതിയിൽ കുഴൽമന്ദം മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് വെയ് ബ്രിഡ്ജുകൾ പാലക്കാട് ലീഗൽ മെട്രോളജി ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ടില്ല. അനുവദനീയമായ പരിധിക്കുള്ളിൽതന്നെയാണ് തൂക്കവ്യത്യാസം കണ്ടെത്തിയത്.

വെയ് ബ്രിഡ്ജുകളിൽ പുനഃപരിശോധന നടത്തിയിട്ടും ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ണാടി, കഞ്ചിക്കോട്, എലപ്പുള്ളി വെയ് ബ്രിഡ്ജുകളിലും പരിശോധന നടത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയില്ലെങ്കിലും പരിശോധന തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. നൊച്ചുള്ളി സ്വദേശി കെ. ഗിരീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.