വടക്കഞ്ചേരി: വർഷങ്ങളേറെയായി അടഞ്ഞുകിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ചെറുപുഷ്പം ജംഗ്ഷനിലുള്ള കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയിലെ സിപിഐ ഉൾപ്പെടെ കോൺഗ്രസും ബിജെപിയും സമരം നടത്തും.

നൂറുകണക്കിനു യാത്രക്കാർ വന്നുപോകുന്ന ജംഗ്ഷനിൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യങ്ങളില്ലാതെ ഏറെ കഷ്ടപ്പെടുന്ന സ്ഥിതിയാണ്. നിരവധി ദൂരയാത്രികർ എത്തുന്ന ജംഗ്ഷനിലാണ് ഈ ദുരവസ്ഥ.

ഏറെ വർഷങ്ങൾ പൂട്ടിക്കിടന്ന കംഫർട്ട് സ്റ്റേഷൻ ഈ വർഷം ജനുവരിയോടെ പ്രവർത്തനമാരംഭിക്കുമെന്നായിരുന്നു പഞ്ചായത്തധികൃതർ പറഞ്ഞിരുന്നത്. ഇതിനായി നടത്തിപ്പുകാരനെയും കണ്ടെത്തിയിരുന്നു.

പഞ്ചായത്തിൽ നടന്ന ലേലത്തിൽ മാസം 85,000 രൂപയ്ക്കാണ് മംഗലംപാലം സ്വദേശി നടത്തിപ്പിനു കരാർ എടുത്തത്.

കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ്, ഫീസ് പിരിക്കൽ, ഇതുമായി ബന്ധപ്പെട്ട് മിൽമ ബൂത്തും ലഘുഭക്ഷണശാലയുമാണ് കരാർ വ്യവസ്ഥ. ഒരു വർഷത്തേക്കാണ് ലേലത്തിന് നൽകിയിട്ടുള്ളത്. എന്നാൽ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ ഇനിയും നടപടിയായില്ല.

ഉപയോഗശൂന്യമായ സ്ഥിതിയിലാണ് കംഫർട്ട് സ്റ്റേഷനുള്ളതെന്നും മതിയായ സൗകര്യങ്ങളുണ്ടാക്കണമെന്നും പഞ്ചായത്ത് അധികൃതരോട് പല തവണ ആവശ്യപ്പെട്ടെങ്കിലും സൗകര്യങ്ങളൊരുക്കിയില്ലെന്നും അതിനാൽ കരാറിൽനിന്ന് പിന്മാറുകയാണെന്ന് കാണിച്ച് പഞ്ചായത്തിന് കത്തുനൽകിയിട്ടുണ്ടെന്നും ലേലമെടുത്ത റഫീക് പറഞ്ഞു. ഇതിനാൽ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ഇനിയും വൈകും.

നഗരത്തിലെ കുരുക്ക്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിലാണ് യാത്രക്കാരുടെ പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രോണിക്സ് വിഭാഗമാണ് 13 വർഷം മുമ്പ് ഇ- ടോയ്‌ലറ്റുകൾ നിർമിച്ചത്.
പക്ഷെ, ഉദ്ഘാടനത്തിനുശേഷം ടോയ്‌ലറ്റുകൾ പ്രവർത്തിച്ചത് ദിവസങ്ങൾ മാത്രം.

സാങ്കേതിക പിഴവുകളിൽ ടോയ്‌ലറ്റുകളിൽ ആളുകൾ കുടുങ്ങി പലപ്പോഴും ഫയർഫോഴ്സ് എത്തി ഡോർ പൊളിച്ചായിരുന്നു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചിരുന്നത്. പിന്നീട് ടോയ്‌ലറ്റുകൾ വർഷങ്ങളോളം അടച്ചിട്ടു.

തുടർന്ന് 30 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച നാല് ഇ - ടോയ്‌ലറ്റുകളും പൊളിച്ചു നീക്കി സാധാരണ ടോയ്ലറ്റുകൾ നിർമിക്കുകയായിരുന്നു. എന്നാൽ അതും വർഷങ്ങളായിട്ടും തുറന്നു പ്രവർത്തിച്ചില്ല.

ഒറ്റയ്ക്കും ഒറ്റക്കെട്ടായും

കംഫർട്ട് സ്റ്റേഷൻ തറന്നു പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇല്ല്യാസ് പടിഞ്ഞാറേകളം, ബിജെപി നേതാവ് പി.കെ. ഗുരു, എഐടിയുസി മണ്ഡലം സെക്രട്ടറി എ.വി. അബാസ് എന്നിവർ പറഞ്ഞു.

അഞ്ച് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് വടക്കഞ്ചേരി. ഇതിനാൽ വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവർക്ക്‌ കണക്കില്ല.

കംഫർട്ട് സ്റ്റേഷൻ തുറക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയില്ലെങ്കിൽ പാർട്ടികളുടെ വിദ്യാർഥി, യുവജന വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സമരത്തിനിറങ്ങാനും തീരുമാനമുണ്ട്.