വടക്കഞ്ചേരി: ടാറിംഗ് നടത്തി മാസംതികഞ്ഞില്ല അപ്പോഴേക്കും റോഡിൽ കുഴികളുടെ ബഹളമായി. പുതുക്കോട് അഞ്ചുമുറി- തച്ചനടി റോഡിനാണ് ഈ ദുർഗതി. സാമ്പിൾ മഴയ്ക്കുതന്നെ എണ്ണാൻ പറ്റാത്ത വിധമായി കുഴികൾ.

ഇനി കാലവർഷം കനക്കുമ്പോൾ എന്താകുംസ്ഥിതി എന്നുകണ്ടറിയണം. നിലവിലുള്ള കുഴികളുടെ ആഴവും പരപ്പും കൂടുന്നതിനൊപ്പം പുതിയ കുഴികൾ രൂപപ്പെട്ട് റോഡ് പഴയ സ്ഥിതിയിലേക്കുമാറുമോ എന്ന ആശങ്കയിലാണ് നാട്ടുകാരിപ്പോൾ.

വ്യാപാരികളും മറ്റും നിരന്തരമായി നടത്തിയ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് നാലുവർഷത്തിനുശേഷം 700 മീറ്റർദൂരം വരുന്ന റോഡ് റീടാറിംഗ് നടത്തിയത്. അത് ഇങ്ങനെയായില്ലേ എന്ന വിഷമമാണ് നാട്ടുകാരും വ്യാപാരികളും പങ്കുവയ്ക്കുന്നത്.

മഴയിലായിരുന്നു ടാറിംഗ്. അതാണ് ഇത്രയും വേഗത്തിൽ റോഡു തകരാൻ കാരണമായതെന്നു പറയുന്നു.

റോഡിനു ഇരുവശവുമുള്ള വെള്ളച്ചാലുകൾ ശരിയാക്കാത്തതു ഇനി റോഡ് കൂടുതൽ തകരാൻ കാരണമാകും. ഇത്രവേഗത്തിൽ റോഡിൽ കുഴികൾ രൂപപ്പെട്ടതു ഭരണക്കാർക്ക് ദോഷപ്പേരുണ്ടാക്കുന്നുണ്ട്. പി.പി. സുമോദ് എംഎൽഎ, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ടീച്ചർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

രൂപപ്പെടുന്ന കുഴികൾ അടിയന്തിര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ നടത്തി കൂടുതൽ ഭാഗങ്ങൾ തകരുന്നതു തടയണമെന്ന് മർച്ചന്‍റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് ഗ്രീൻചാനൽ സുദേവൻ ആവശ്യപ്പെട്ടു.