പാലക്കാട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 17 വീടുകള്‍ക്കുകൂടി നാശനഷ്ടം. 27ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. 13 വീടുകള്‍ ഭാഗികമായും നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലാണ് ഒരോ വീട് വീതം പൂര്‍ണമായും തകര്‍ന്നത്. ഇതോടെ ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ആകെ വീടുകളുടെ എണ്ണം 131 ആയി.

പാലക്കാട് നാലുവീടും, ആലത്തൂര്‍ രണ്ടുവീടും, ചിറ്റൂര്‍ രണ്ട്, മണ്ണാര്‍ക്കാട് നാല്, അട്ടപ്പാടി ഒരുവീടുമാണ് ഭാഗികമായി തകര്‍ന്നത്. 27 ന് രാവിലെ എട്ടുമുതല്‍ 28ന് രാവിലെ എട്ടുവരെ ജില്ലയില്‍ ശരാശരി 41.81 മില്ലീമീറ്റർ മഴയാണ് പെയ്തത്.

തെങ്ങുവീണ് വീടു തകർന്നു

വടക്കഞ്ചേരി: വണ്ടാഴി പാലമുക്കിൽ തെങ്ങുവീണ് വീടുതകർന്നു. ഏഴാംവാർഡിൽപ്പെട്ട പാലമുക്ക് പ്ലാച്ചിക്കാട് ബാലകൃഷ്ണന്‍റെ (മാത്തൂർ ബാലൻ) വീടാണ് തകർന്നത്. ബാലകൃഷ്ണനും ഭാര്യ വത്സലയും അമ്മ ജാനകിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്‍റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.