ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ ഇരുകര മുട്ടി ഒഴുകുവാൻ തുടങ്ങി. പുഴ കരകവിയുമെന്നു പ്രദേശവാസികൾ ആശങ്കയിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലാണ് നഷ്ടപ്രതാപം വീണ്ടെടുത്ത് നിള ഇരുകരകളുംമുട്ടി പരന്നൊഴുകുന്നത്.

മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരകര മുട്ടിഒഴുകുന്നത്. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഇതിനു മുകളിലൂടെയാണ് ഇപ്പോഴുള്ള ഒഴുക്ക്.

ഒറ്റപ്പാലം മായന്നൂർ പാലത്തിനുമുകളിൽ നിന്ന് നോക്കിയാൽ പുഴയുടെ പരപ്പും വികാസവും തിരിച്ചറിയാനാവും. ലക്കിടി, മീറ്റ്ന, ഷൊർണൂർ തടയണുകളെല്ലാം ഇതിനകം വെള്ളംനിറഞ്ഞു കാണാനാവാത്ത അവസ്ഥയിലാണ്.
ഷൊർണൂരിൽ പഴയ കൊച്ചിൻപാലം പുഴയിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണുള്ളത്. ഇത് എപ്പോൾ വേണമെങ്കിലും പൂർണമായി നിലംപതിക്കാം. രണ്ടു പ്രളയങ്ങളെ അതിജീവിച്ച പഴയ കൊച്ചിൻ പാലം സർക്കാർ പൊളിച്ചുനീക്കാൻ ഉത്തരവായെങ്കിലും പുഴയിൽ വെള്ളം നിറഞ്ഞതോടെ ഇതും നടക്കാത്ത സ്ഥിതിയാണ്. കൊച്ചിൻ പാലത്തിന് സമീപമുള്ള ഷൊർണൂർ, ചെറുതുരുത്തി ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്.

തടയണ പൂർണമായും മണൽവന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്. കഴിഞ്ഞദിവസം മണൽ വാരാൻ ഉത്തരവായെങ്കിലും ഭാരതപ്പുഴയിലെ ഒഴുക്ക് വർധിച്ചതോടെ മണലെടുപ്പ് ആശങ്കയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒഴുക്ക് വർധിക്കുകയും മണിക്കൂറുകൾക്കകം ഇരുകരകളും നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ തുങ്ങിയത്. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു പോലീസ് അറിയിച്ചു.