ചിറ്റൂർ: കിഴക്കൻമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ മൂലത്തറ റഗുലേറ്റർ ഉയർത്തിയതുമൂലം ചിറ്റൂർപ്പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പൊള്ളാച്ചി അമ്പ്രാംപാളയത്തിനു പടിഞ്ഞാറുവശം മഴ പെയ്തതിനാൽ മണക്കടവ് വിയർ വഴിയാണ് മൂലത്തറ റഗുലേറ്ററിൽ വെള്ളം എത്തിക്കൊണ്ടിരിക്കുന്നത്.

80 സെന്‍റീമീറ്റർ ജലം പുഴയിലൊഴുക്കി വരികയാണ്. മഴ ശക്തമായാൽ ആളിയാർഡാം ഷട്ടർ തുടക്കാൻ സാധ്യതയുള്ളതിനാൽ പുഴയോവാസികൾ ജാഗത പാലിക്കാൻ ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.

മൂലത്തറ, പാറക്കളം നിലമ്പതി വഴി രാത്രിസഞ്ചാരം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുഴയിൽ ഒഴുകി വരുന്ന നാളികേരം ശേഖരിക്കാൻ ഇറങ്ങുന്നതു ഒഴിവാക്കണം. പുഴയിൽ വെള്ളമിറക്കുമ്പോൾ ഒഴുകി വരുന്ന മരത്തടികൾ കരയിലെത്തിക്കാൻ ശ്രമിച്ചാൽ അപകടമുണ്ടായേക്കാം.

പാറക്കളം നിലമ്പതിക്കുമിതെ വെള്ളം ഒഴുകുമ്പോൾ കാൽനടയായും വാഹനങ്ങളിലും മറുഭാഗം കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.