പാലക്കാട്: കാലവര്‍ഷം ആരംഭിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ പരിസരശുചിത്വവും വ്യക്തിശുചിത്വവും ആഹാരശുചിത്വവും കൃത്യമായി പാലിക്കണമെന്നു ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി എന്നിവക്കും കെട്ടികിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ജന്തുജന്യരോഗമായ എലിപ്പനിക്കും സാഹചര്യവുമുണ്ടാകും.

ആയതിനാല്‍ വീടിനുചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിശല്യമുണ്ടാകാതെയിരിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

ആഹാരവും കുടിവെള്ളവും മലിനമാവുന്നതുവഴി ജലജന്യരോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക, നന്നായി പാകംചെയ്ത ഭക്ഷണ സാധനങ്ങള്‍മാത്രം കഴിക്കുക, ഭക്ഷണപദാര്‍ഥങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റിനിര്‍ത്താം. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാനായി ഒആര്‍എസ് ലായനി, കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്കു നല്‍കണം.

അഞ്ചുവയസിനുതാഴെ പ്രായമുള്ള കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരുപാക്കറ്റ് ഒആര്‍എസ് വീട്ടില്‍ കരുതേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതുമാണെന്നും അറിയിച്ചു.