വടക്കഞ്ചേരി: എംപിയും എംഎൽഎമാരും എഡിഎമ്മും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സർവകക്ഷിയോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തി പന്നിയങ്കര ടോൾപ്ലാസയിൽ ടോൾകമ്പനി നടത്തുന്ന തോന്ന്യാസങ്ങൾക്കെതിരെ പഞ്ചായത്ത് മെംബർ വാഹനം ട്രാക്കിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. പ്രദേശവാസി കൂടിയായ വടക്കഞ്ചേരി പഞ്ചായത്ത് മെംബർ മംഗലം സ്വദേശി സതീശനാണ് കാർ ട്രാക്കിൽ നിർത്തിയിട്ട് പ്രതിഷേധിച്ചത്.

സതീശന്‍റെ കാർ കടന്നുപോകുമ്പോൾ ടോൾ ചുമത്തിയതാണ് വാക്ക് തർക്കത്തിനും പെട്ടെന്നുള്ള പ്രതിഷേധത്തിനും വഴിവച്ചത്. പ്രദേശവാസികളുടെ ടോൾ സൗജന്യത്തിനുള്ള അപേക്ഷ സ്വീകരിക്കാതെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഫാസ് ടാഗ് വഴിയും വാഹന നമ്പറും റീഡ് ചെയ്ത് ടോൾ ഈടാക്കുകയാണ് ടോൾ കമ്പനി ചെയ്യുന്നത്.

പ്രതിഷേധിക്കുന്നവരിൽ നിന്നും സൗജന്യ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ഈടാക്കുന്ന തുക തിരിച്ചു കൊടുക്കുകയും ചെയ്യുന്ന തന്ത്രമാണ് ടോൾകമ്പനി സ്വീകരിക്കുന്നതെന്ന് മെംബർ സതീശൻ പറഞ്ഞു. ഇത് ശരിയായ നടപടിയല്ല. സർവകക്ഷി യോഗത്തിൽ പ്രദേശവാസികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഏത് സമയത്തും അപേക്ഷ നൽകി സൗജന്യപാസിന് അർഹതയുണ്ടെന്നുമാണ് സർവകക്ഷി യോഗ തീരുമാനം.ഇത് അട്ടിമറിക്കുന്ന സമീപനം തുടർന്നാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇല്യാസ് പടിഞ്ഞാറെകളം, സ്ഥലത്തെ പഞ്ചായത്ത് മെംബർ അമ്പിളി മോഹൻദാസ് എന്നിവരുമെത്തി ടോൾ കമ്പനി അധികൃതരുമായി ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി. മെംബർ സതീശന്‍റെ കാറിന് ചുമത്തിയ ടോൾതുക തിരിച്ചുകൊടുത്ത് പ്രശ്നം തത്കാലം ഒഴിവാക്കി.