അഗളി: അട്ടപ്പാടിയിൽ മരംവീണ് ജെല്ലിപ്പാറയിലും പുതൂരിലും വൈദ്യുതി മുടങ്ങി. ജെല്ലിപ്പാറ ഹൈസ്കൂളിന് സമീപം ഇന്നലെ രാവിലെ മരംവീണ് 11 കെവി ലൈൻ പൊട്ടിവീണു. മൂന്ന് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു.

റോഡിൽ വാഹനങ്ങളും കാൽനടക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സബ് എൻജിനീയർ രവികുമാറും ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കി വൈദ്യുതി ബന്ധം സ്ഥാപിച്ചു. പുതൂർ പഞ്ചായത്തിൽ ആലാമരത്ത് ആൽമരം ഭാഗികമായി ഒടിഞ്ഞുവീണ് എൽടി ലൈനും മൂന്നു പോസ്റ്റുകളും നിലം പൊത്തി. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ മരച്ചില്ലകൾ അടിച്ച് വാഹനത്തിന്‍റെ ഗ്ലാസും ബോണറ്റും തകർന്നു.

ആളപായം ഉണ്ടായില്ല. പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാറിന്‍റെ വീടിനു സമീപത്തായിരുന്നു റോഡിലേക് മരം വീണത്. കെഎസ്ഇബി കോട്ടത്തറ സബ് എൻജിനീയർ അമീർ അലിയുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. അട്ടപ്പാടിയുടെ വിവിധ മേഖലകളിൽ നിരവധിതവണ വൈദ്യുതി തടസം നേരിട്ടു.

കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണും മറ്റുമാണ് വൈദ്യുതടസം നേരിട്ടത്. 33 കെവി ലൈനിൽ പലതവണ വൈദ്യുതി ബന്ധം മുറിഞ്ഞു. മതിയായ ജീവനക്കാർ ഇല്ലാത്തത് ഫാൾട്ട് കണ്ടെത്തുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനും താമസം നേരിടുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.