മണ്ണാർക്കാട്: അട്ടപ്പാടി ചുരത്തിൽ ഏഴാം വളവിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടുകൂടിയായിരുന്നു മരവും ചെറിയ പാറകഷണങ്ങളും റോഡിലേക്ക് പതിച്ചത്. ഇതോടെ അട്ടപ്പാടി-മണ്ണാർക്കാട് റൂട്ടിൽ അരമണിക്കൂറോളം ഗതാഗതടസം നേരിട്ടു. യാത്രക്കാർ മരങ്ങളും പാറക്കഷണങ്ങളും മാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.

പൂർണമായ തോതിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ മണ്ണാർക്കാട് ഫയർ സ്റ്റേഷൻ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിമൽകുമാർ, കെ.വി. സുജിത്ത്, വി. സുരേഷ് കുമാർ, ആർ. ശ്രീജേഷ്, ഹോം ഗാർഡ് ടി.കെ. അൻസൽ ബാബു എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്തെത്തി. വലിയ പാറക്കഷണങ്ങൾ റോഡിലേക്ക് വീണതിനാൽ ഫയർഫോഴ്സ് അധികൃതർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം അറിയിച്ച് പാറക്കഷണങ്ങൾ നീക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചു. തഹസിൽദാർ ഷാനവാസും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.